Friday, April 27, 2012

മലയാളത്തിലെ റിയാലിറ്റി ഷോകൾ

സീരിയലുകൾ മൊത്തത്തിൽ പ്രൈം ടൈമിനെ ഏകതാനമാക്കിത്തുടങ്ങിയ കാലത്താണെന്നു തോന്നുന്നു റിയാലിറ്റി ഷോകൾ മലയാളത്തിലേക്ക് കടന്നു വന്നത്. റിയാലിറ്റി ഷോ എന്ന പേരിൽ ലോകത്തിന്റെ പലകോണിൽ പലതരം ആഭാസങ്ങൾ അരങ്ങേറി തുടങ്ങിയിട്ട് കാലം കുറേ ആയിട്ടുണ്ടാവും.

ശില്പ ഷെട്ടി ബിഗ് ബ്രദർ എന്ന ഷോയിൽ പങ്കെടുത്തതും അതിന്റെ പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളും ഒരു കാലത്ത് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആ വിവാദങ്ങളൊക്കെ ഷോയുടെ റേറ്റിംഗ് കൂട്ടാൻ കെട്ടിച്ചമച്ചതാവാനാണ് സാധ്യത.

മലയാളത്തിലേക്ക് മടങ്ങി വന്നാൽ, ഇവിടെയുള്ള ജനപ്രിയ റിയാലിറ്റി ഷോകളൊക്കെയും ഗാന-നൃത്ത ഗണത്തിൽ പെട്ടവയായിരുന്നു. പിന്നെയുള്ളത് കോടീശ്വരനും. ഇവയ്ക്കൊക്കെയുള്ള പ്രശ്നം അതിന്റെ വിഷയത്തിനു പുറത്ത് പങ്കെടുക്കുന്നയാളിന്റെ വീട്ടിനകത്തേക്ക് നീങ്ങുന്ന ക്യാമറയായിരുന്നു. അതിന്റെ ആവശ്യമെന്താണ്!! മൊത്തത്തിൽ നാടകീയത വർദ്ധിപ്പിക്കുക എന്നതു തന്നെയാവണം. ഇത്തരം കുത്തിനിറച്ച നാടകീയതയും മുൻകൂട്ടി തിരക്കഥയെഴുതി റിയലായി അവതരിപ്പിക്കുകയും ചെയ്യുന്ന പരിപാടികളുടെ പൊതു സ്വഭാവം സാധാരണക്കാരനെ പറ്റിക്കുക എന്നതു തന്നെ.

ഇപ്പോഴുള്ള വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാവണം സിറ്റി ഗേൾസ് എന്ന ശുദ്ധപോക്രിത്തരം എഴുന്നള്ളുന്നത്. ഇതുവരെ കണ്ടിട്ടില്ല. കേട്ടതും പരസ്യത്തിൽ കണ്ടതും വെച്ച് നിരോധിക്കേണ്ട പരിപാടി എന്ന് നിസംശയം പറയാം.

റിയാലിറ്റി ഷോകളെല്ലാം മോശം എന്ന് പറയാനാവില്ല. കാരണം, ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച (ഒരു പക്ഷെ ലോകത്തിൽ തന്നെ ഏറ്റവും മികച്ച) റിയാലിറ്റി ഷോ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഗ്രീൻ കേരള എക്സ്പ്രസ് ആവും. പാർലമെന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക പരാമർശം നേടിയ ഈ ഷോ ഒരു ഫ്രെഞ്ച് ടെലിവിഷൻ ഫ്രാൻസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷെ ഇതിന്റെ പിന്നിലെ ചിന്തയുടെ ഉടമയായിരുന്ന ദൂരദർശൻ അസിസ്റ്റന്റ് ഡിറക്ടർ ജി.സാജനെ ആന്റമാനിലേക്ക് നാടുകടത്തിയത് ഈ ഷോയുടെ പേരിലാണെന്നും പറയപ്പെടുന്നുണ്ട്.
ഗ്രീൻ കേരള എക്സ്പ്രസ് വീണ്ടും വരുന്നു എന്ന വാർത്ത ഇന്നലെ കണ്ടു. നല്ലത്.

പിന്നെയുള്ള നല്ലൊരു റിയാലിറ്റി ഷോ കൈരളി ടിവിയിലെ മാമ്പഴം ആണ്.

നിർഭാഗ്യവശാൽ, ഈ രണ്ട് പരിപാടികൾക്കും പ്രേക്ഷക പിന്തുണ തീരെയില്ല. ആഭാസങ്ങളെ കുറ്റം പറയാൻ വേണ്ടിയെങ്കിലും കാണുക എന്നത് മലയാളിയുടെ ശീലമാണ്. അതിപ്പൊ റിയാലിറ്റി ഷോ ആയാലും സീരിയലായാലും സന്തോഷ് പണ്ഡിറ്റ് സിനിമ ആയാലും- ശീലം മാറില്ല. അപ്പൊപ്പിന്നെ ചവറുകൾ ഒന്നിനു പുറകെ ഒന്നായി തലയിലേക്ക് വീണുകൊണ്ടിരിക്കും.

4 comments:

Rajesh said...

The only thing I watch on TV is football Rakesh. So I cant really say anything.
I still remember eagerly following Meri Awaaz Suno in DD,many years back. One reason why I dont watch TV at all are our modern day anchors - both male and female, they are unbearable.
Thanks to your post, I came to know about Green Kerala Express and saw couple of them on Youtube. DD still shows the way.

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

Sadique M Koya said...

കാലിക പ്രസക്തമായ വിഷയം, എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകള്‍ ബുദ്ധിജീവികളും ഇത്തരം പോക്ക്രിതരങ്ങല്‍ക്കെതിരെ കണ്ണടക്കുന്നു,

Najeemudeen K.P said...

പെറ്റമ്മയെ തല്ലുന്നത് വീഡിയോയില്‍ പകര്‍ത്തി കാണിച്ചാലും കണ്ടിരിക്കാനും sms അയക്കാനും ആളുകളുള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണ് രാകേഷ്..