Sunday, January 22, 2012

മുഖ്യധാരയ്ക്ക് നാറുമ്പോള്‍...

ജനാധിപത്യം എന്നും മുഖ്യധാരയുടെ ശബ്ദം മാത്രം കേൾക്കുമ്പോ പാർശ്വങ്ങളിലെ ദുരിതങ്ങ കേൾക്കാതെയും കാണാതെയും പോകുന്നു. മിക്കപ്പോഴും വികസനപദ്ധതിക നടപ്പാക്കുമ്പോ അവിടെ ഇരക സൃഷ്ടിക്കപ്പെടുന്നതിപ്രകാരമാണ്. തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറേക്കാലമായി നിലനിൽക്കുന്ന മാലിന്യപ്രശ്നത്തിലും ഇത് വ്യക്തമായി കാണാം. 11 കൊല്ലമായി നഗരത്തിനു പുറത്ത് വിളപ്പി പഞ്ചായത്തി പ്രവർത്തിച്ചുവരുന്ന നഗരത്തിന്റെ ഉച്ഛിഷ്ട സംസ്കരണശാല പലപ്പോഴും വാർത്തകളി നിറഞ്ഞുനിന്നിട്ടുള്ളതാണ്.

പ്രതിഷേധങ്ങ, സമരങ്ങ, വഴിതടയ, ഒത്തുതീർപ്പുർച്ച, ർക്കാരിന്റെ വാഗ്ദാനങ്ങ, സമരം പിൻവലിക്ക തുടങ്ങിയ കാര്യങ്ങ ക്രമത്തി നിശ്ചിത ഇടവേളകളിൽ അനുഷ്ഠാനം പോലെ നടന്നുവരികയായിരിന്നു. വാഗ്ദാനങ്ങ പതിവുപോലെ തമസ്കരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോ ദുർഗന്ധം തങ്ങിനില്ക്കുന്ന വായു മാത്രം ശ്വസിക്കാന്‍ വിധിക്കപ്പെട്ട വിളപ്പിൽശാല നിവാസികൾക്ക് അത് അതിജീവനത്തിന്റെ പ്രശ്നമായിരിന്നു. സര്ക്കാരിന്റെയും കോര്പ്പറേഷന്റെയും തണുപ്പന്‍ പ്രതികരണങ്ങ ഉണ്ടാക്കിയ ഒരുതരം നിസ്സഹായാവസ്ഥയിലാവാം പ്ലാന്റ് പൂട്ടാന്‍ വിളപ്പി പഞ്ചായത്ത് ഉത്തരവിറക്കിയത്.

വിളപ്പിൽശാല മാലിന്യസംസ്കരണപ്ലാന്റും സമീപത്തുള്ള മാലിന്യക്കൂമ്പാരവും

പ്ലാന്റ് പൂട്ടാനുള്ള തീരുമാനം നഗരത്തെ ശ്വാസം മുട്ടിച്ചപ്പോ തുവരെ മിണ്ടാതിരുന്നവ പോലും അഭിപ്രായങ്ങളുമായി പുറത്തുവരാന്‍ തുടങ്ങി. കോര്പ്പറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പൂട്ടാനുള്ള അധികാരം പഞ്ചായത്തിനുണ്ടോ? പ്ലാന്റ് മൂലം തദ്ദേശവാസികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണിപ്പോ ഉയർന്നുകേള്ക്കുന്നത്. ആദ്യചോദ്യത്തിന് ഇല്ല എന്ന ഉത്തരം ആവര്ത്തിക്കുന്ന കോർപ്പറേഷന്‍ പ്ലാന്റിനടുത്തു തന്നെയുള്ള ക്വോട്ടേഴ്സുകളി താമസിക്കുന്ന പ്ലാന്റ് ജീവനക്കാർക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും വാദിക്കുന്നു. പക്ഷെ കേസ് ഹൈക്കോടതിയി വന്നപ്പോ പ്രശ്നത്തെക്കുറിച്ച് പഠിക്കാ കോടതി നിയമിച്ച അഭിഭാഷകക്കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാന്റ് നില്ക്കുന്ന സ്ഥലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ആശന്കാവഹമാണ്. ഒപ്പം പ്ലാന്റ് പൂട്ടിയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യനിർമ്മാർജ്ജനത്തിനു കണ്ടെത്തിയ തീർത്തും അശാസ്ത്രീയമായ (പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്ന പോലെയുള്ള)  താല്ക്കാലിക മാർഗങ്ങളും കൂടി ആയപ്പോൾ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത നഗരത്തിലേക്കുകൂടി വ്യാപിച്ചിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.

സെക്രട്ടേറിയറ്റിനു സമീപം YMCAക്ക് എതിർവശം വഴിയരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നയിടം

ശുചിത്വമെന്നത് കേവലം വ്യക്തിശുചിത്വവും വീടിന്റെ ശുചിത്വവും മാത്രമാണ് എന്നൊരുതരം സങ്കുചിതചിന്താഗതിയും അതിനിന്നുണ്ടായ വലിച്ചെറിയ സംസ്കാരവുമാണ് ഒരുപരിധിവരെ നഗരം ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം. ഈ ഉത്തരവാദിത്തത്തി നിന്നൊഴിഞ്ഞുമാറാന്‍ ഒരുതവണയെന്കിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുള്ള ആര്ക്കും സാധ്യമല്ല.

സ്രോതസില്‍ തന്നെ സംസ്കരിക്കാന്‍ വേണ്ട നടപടികളാണ് ഇവിടെ ആവശ്യം. ഇപ്പോഴുള്ളതും പുതുതായി മുളച്ചുപ്പൊന്നതുമായ ഫ്ലാറ്റുകളി മാലിന്യസംസ്കരണത്തിനുള്ള മാര്ഗങ്ങ നിര്ബ്ബന്ധമായും സ്ഥാപിക്കനുള്ള നടപടിക സ്വീകരിക്കണം. മറ്റു കെട്ടിടങ്ങള്ക്കും അനുമതികൊടുക്കുന്നതിനു മുന്പ് ഇതൊരു നിബന്ധനയായി ഉള്പ്പെടുത്താവുന്നതാണ്. ഒപ്പം പ്ലാന്റിന്റെ ശേഷിവര്ദ്ധിപ്പിക്കലും സംസ്കരണത്തിന്റെ രീതികളിലെ പാളിച്ചകള്‍ ശാസ്ത്രീയമായി പരിഹരിക്കുകയും, അവിടെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിക സ്വീകരിക്കുകയുമാണ് വേണ്ടത്. ഇതെല്ലാം പ്രശ്നങ്ങ കൂടുത വഷളാവുന്നതിനു മുന്പ് യുദ്ധകാലാടിസ്ഥാനത്തി ചെയ്തുതീർക്കേണ്ടതുമാണ്. അനുകരിക്കാന്‍ കഴിയുന്ന മാതൃകക രാജ്യത്ത് ധാരാളമുള്ളപ്പോൾ ഇതിലൊന്നും ആസൂത്രണവകുപ്പിന് അധികം തലപുകയ്ക്കേണ്ടിവരില്ലെന്നതാണ് സത്യം. പക്ഷെ എന്ത് തീരുമാനമെടുത്താലും  അത് താല്ക്കാലികപരിഹാരം  മാത്രമായി മാറാതെ ആർക്കും  (ഗ്രാമത്തിനും  നഗരത്തിനും) ബുദ്ധിമുട്ടുണ്ടാക്കാത്ത ശ്വാശ്വത പരിഹാരമായി തീരണം. പ്ലാസ്റ്റിക്ക് നിരോധനം പോലെയുള്ള നിയമങ്ങളെ കേവലം പേപ്പറിൽ ഒതുക്കി നിർത്താതെ, നിർബ്ബന്ധമായും പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുകയും വേണം.

ഇത് കേവലം തിരുവനന്തപുരത്തിന്റെയും വിളപ്പിൽശാലയുടെയും പ്രശ്നമല്ല. കൊച്ചിയുടെ മാലിന്യംപേറുന്ന ബ്രഹ്മപുരവും, കോഴിക്കോടിന്റെ ഞെളിയൻപറമ്പും, തൃശൂരിന്റെ ലാലൂരും ഇന്നല്ലെന്കിൽ നാളെ ഈയൊരു പ്രശ്നത്തെ അഭിമുഖീകരിക്കാ പോകുന്ന സ്ഥലങ്ങളാണ്. പ്രതിഷേധങ്ങ അണപൊട്ടിയൊഴുകാ കാത്തുനില്ക്കാതെ ഇവിടെ നിന്നുള്ള പാഠങ്ങൾക്കൊണ്ട് അവിടെയൊക്കെ ദീര്ഘവീക്ഷണത്തോടെ ഈ പ്രശ്നത്തിന്റെ സാധ്യതയെ പറ്റിയും പരിഹാരത്തെപ്പറ്റിയും  ചിന്തിച്ചുതുടങ്ങാവുന്നതാണ്.

മൂക്കുപൊത്തി, കണ്ണുതുറന്ന് പ്രശ്നങ്ങളെ കാണാനും വിലയിരുത്താനും പരിഹാരത്തെക്കുറിച്ച് ചിന്തിക്കാനും നാറുന്ന നഗരം ഒരു നിമിത്തമാവട്ടേയെന്ന് പ്രത്യാശിക്കാം.