Sunday, January 22, 2012

മുഖ്യധാരയ്ക്ക് നാറുമ്പോള്‍...

ജനാധിപത്യം എന്നും മുഖ്യധാരയുടെ ശബ്ദം മാത്രം കേൾക്കുമ്പോ പാർശ്വങ്ങളിലെ ദുരിതങ്ങ കേൾക്കാതെയും കാണാതെയും പോകുന്നു. മിക്കപ്പോഴും വികസനപദ്ധതിക നടപ്പാക്കുമ്പോ അവിടെ ഇരക സൃഷ്ടിക്കപ്പെടുന്നതിപ്രകാരമാണ്. തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറേക്കാലമായി നിലനിൽക്കുന്ന മാലിന്യപ്രശ്നത്തിലും ഇത് വ്യക്തമായി കാണാം. 11 കൊല്ലമായി നഗരത്തിനു പുറത്ത് വിളപ്പി പഞ്ചായത്തി പ്രവർത്തിച്ചുവരുന്ന നഗരത്തിന്റെ ഉച്ഛിഷ്ട സംസ്കരണശാല പലപ്പോഴും വാർത്തകളി നിറഞ്ഞുനിന്നിട്ടുള്ളതാണ്.

പ്രതിഷേധങ്ങ, സമരങ്ങ, വഴിതടയ, ഒത്തുതീർപ്പുർച്ച, ർക്കാരിന്റെ വാഗ്ദാനങ്ങ, സമരം പിൻവലിക്ക തുടങ്ങിയ കാര്യങ്ങ ക്രമത്തി നിശ്ചിത ഇടവേളകളിൽ അനുഷ്ഠാനം പോലെ നടന്നുവരികയായിരിന്നു. വാഗ്ദാനങ്ങ പതിവുപോലെ തമസ്കരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോ ദുർഗന്ധം തങ്ങിനില്ക്കുന്ന വായു മാത്രം ശ്വസിക്കാന്‍ വിധിക്കപ്പെട്ട വിളപ്പിൽശാല നിവാസികൾക്ക് അത് അതിജീവനത്തിന്റെ പ്രശ്നമായിരിന്നു. സര്ക്കാരിന്റെയും കോര്പ്പറേഷന്റെയും തണുപ്പന്‍ പ്രതികരണങ്ങ ഉണ്ടാക്കിയ ഒരുതരം നിസ്സഹായാവസ്ഥയിലാവാം പ്ലാന്റ് പൂട്ടാന്‍ വിളപ്പി പഞ്ചായത്ത് ഉത്തരവിറക്കിയത്.

വിളപ്പിൽശാല മാലിന്യസംസ്കരണപ്ലാന്റും സമീപത്തുള്ള മാലിന്യക്കൂമ്പാരവും

പ്ലാന്റ് പൂട്ടാനുള്ള തീരുമാനം നഗരത്തെ ശ്വാസം മുട്ടിച്ചപ്പോ തുവരെ മിണ്ടാതിരുന്നവ പോലും അഭിപ്രായങ്ങളുമായി പുറത്തുവരാന്‍ തുടങ്ങി. കോര്പ്പറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പൂട്ടാനുള്ള അധികാരം പഞ്ചായത്തിനുണ്ടോ? പ്ലാന്റ് മൂലം തദ്ദേശവാസികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണിപ്പോ ഉയർന്നുകേള്ക്കുന്നത്. ആദ്യചോദ്യത്തിന് ഇല്ല എന്ന ഉത്തരം ആവര്ത്തിക്കുന്ന കോർപ്പറേഷന്‍ പ്ലാന്റിനടുത്തു തന്നെയുള്ള ക്വോട്ടേഴ്സുകളി താമസിക്കുന്ന പ്ലാന്റ് ജീവനക്കാർക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും വാദിക്കുന്നു. പക്ഷെ കേസ് ഹൈക്കോടതിയി വന്നപ്പോ പ്രശ്നത്തെക്കുറിച്ച് പഠിക്കാ കോടതി നിയമിച്ച അഭിഭാഷകക്കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാന്റ് നില്ക്കുന്ന സ്ഥലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ആശന്കാവഹമാണ്. ഒപ്പം പ്ലാന്റ് പൂട്ടിയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യനിർമ്മാർജ്ജനത്തിനു കണ്ടെത്തിയ തീർത്തും അശാസ്ത്രീയമായ (പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്ന പോലെയുള്ള)  താല്ക്കാലിക മാർഗങ്ങളും കൂടി ആയപ്പോൾ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത നഗരത്തിലേക്കുകൂടി വ്യാപിച്ചിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.

സെക്രട്ടേറിയറ്റിനു സമീപം YMCAക്ക് എതിർവശം വഴിയരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നയിടം

ശുചിത്വമെന്നത് കേവലം വ്യക്തിശുചിത്വവും വീടിന്റെ ശുചിത്വവും മാത്രമാണ് എന്നൊരുതരം സങ്കുചിതചിന്താഗതിയും അതിനിന്നുണ്ടായ വലിച്ചെറിയ സംസ്കാരവുമാണ് ഒരുപരിധിവരെ നഗരം ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം. ഈ ഉത്തരവാദിത്തത്തി നിന്നൊഴിഞ്ഞുമാറാന്‍ ഒരുതവണയെന്കിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുള്ള ആര്ക്കും സാധ്യമല്ല.

സ്രോതസില്‍ തന്നെ സംസ്കരിക്കാന്‍ വേണ്ട നടപടികളാണ് ഇവിടെ ആവശ്യം. ഇപ്പോഴുള്ളതും പുതുതായി മുളച്ചുപ്പൊന്നതുമായ ഫ്ലാറ്റുകളി മാലിന്യസംസ്കരണത്തിനുള്ള മാര്ഗങ്ങ നിര്ബ്ബന്ധമായും സ്ഥാപിക്കനുള്ള നടപടിക സ്വീകരിക്കണം. മറ്റു കെട്ടിടങ്ങള്ക്കും അനുമതികൊടുക്കുന്നതിനു മുന്പ് ഇതൊരു നിബന്ധനയായി ഉള്പ്പെടുത്താവുന്നതാണ്. ഒപ്പം പ്ലാന്റിന്റെ ശേഷിവര്ദ്ധിപ്പിക്കലും സംസ്കരണത്തിന്റെ രീതികളിലെ പാളിച്ചകള്‍ ശാസ്ത്രീയമായി പരിഹരിക്കുകയും, അവിടെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിക സ്വീകരിക്കുകയുമാണ് വേണ്ടത്. ഇതെല്ലാം പ്രശ്നങ്ങ കൂടുത വഷളാവുന്നതിനു മുന്പ് യുദ്ധകാലാടിസ്ഥാനത്തി ചെയ്തുതീർക്കേണ്ടതുമാണ്. അനുകരിക്കാന്‍ കഴിയുന്ന മാതൃകക രാജ്യത്ത് ധാരാളമുള്ളപ്പോൾ ഇതിലൊന്നും ആസൂത്രണവകുപ്പിന് അധികം തലപുകയ്ക്കേണ്ടിവരില്ലെന്നതാണ് സത്യം. പക്ഷെ എന്ത് തീരുമാനമെടുത്താലും  അത് താല്ക്കാലികപരിഹാരം  മാത്രമായി മാറാതെ ആർക്കും  (ഗ്രാമത്തിനും  നഗരത്തിനും) ബുദ്ധിമുട്ടുണ്ടാക്കാത്ത ശ്വാശ്വത പരിഹാരമായി തീരണം. പ്ലാസ്റ്റിക്ക് നിരോധനം പോലെയുള്ള നിയമങ്ങളെ കേവലം പേപ്പറിൽ ഒതുക്കി നിർത്താതെ, നിർബ്ബന്ധമായും പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുകയും വേണം.

ഇത് കേവലം തിരുവനന്തപുരത്തിന്റെയും വിളപ്പിൽശാലയുടെയും പ്രശ്നമല്ല. കൊച്ചിയുടെ മാലിന്യംപേറുന്ന ബ്രഹ്മപുരവും, കോഴിക്കോടിന്റെ ഞെളിയൻപറമ്പും, തൃശൂരിന്റെ ലാലൂരും ഇന്നല്ലെന്കിൽ നാളെ ഈയൊരു പ്രശ്നത്തെ അഭിമുഖീകരിക്കാ പോകുന്ന സ്ഥലങ്ങളാണ്. പ്രതിഷേധങ്ങ അണപൊട്ടിയൊഴുകാ കാത്തുനില്ക്കാതെ ഇവിടെ നിന്നുള്ള പാഠങ്ങൾക്കൊണ്ട് അവിടെയൊക്കെ ദീര്ഘവീക്ഷണത്തോടെ ഈ പ്രശ്നത്തിന്റെ സാധ്യതയെ പറ്റിയും പരിഹാരത്തെപ്പറ്റിയും  ചിന്തിച്ചുതുടങ്ങാവുന്നതാണ്.

മൂക്കുപൊത്തി, കണ്ണുതുറന്ന് പ്രശ്നങ്ങളെ കാണാനും വിലയിരുത്താനും പരിഹാരത്തെക്കുറിച്ച് ചിന്തിക്കാനും നാറുന്ന നഗരം ഒരു നിമിത്തമാവട്ടേയെന്ന് പ്രത്യാശിക്കാം.  

Monday, April 4, 2011

അധിനിവേശത്തിനെതിരെ ഉറുമി



അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഉറുമി. 1498ൽ വാസ്കോ ഡ ഗാമ നടത്തുന്ന അധിനിവേശവും ആധുനിക കാലത്ത് FDI എന്നപേരിൽ വിദേശക്കുത്തകകൾ നടത്തുന്ന അധിനിവേശവുമാണ് കോർത്തിണക്കി വായിക്കാൻ ശ്രമിക്കുന്നത്. ചരിത്രവും വർത്തമാനവും മിത്തും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയം. ആ പ്രമേയത്തേ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ Brilliant എന്ന് നിസംശയം വിളിക്കാമായിരുന്ന സിനിമ.

ആ പൂർണ്ണത നേടാൻ കഴിഞ്ഞില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. പ്രധാനപ്രശ്നം ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും തന്നെ. 500 കൊല്ലം മുൻപുള്ള കഥപറയുമ്പോൾ 1000 കൊല്ലത്തിന്റെ അകലം പ്രേക്ഷകനുമായി keep ചെയ്താണ് ഈ സിനിമ സംവേദിക്കുന്നത്. അങ്ങനെ Brilliant ആവാൻ തുടങ്ങിയ യാത്ര തുടക്കത്തിൽ തന്നെ തീർത്തും ശരാശരിയിലെത്തിക്കുന്നതിൽ ശങ്കർ രാമകൃഷ്ണൻ വഹിച്ച പങ്ക് പൊറുക്കാനാവാത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയും നന്നേ ശുഷ്കം.

അവിടെനിന്നും അതിനെ ഏതാണ്ട് ഒരു നല്ല നിലവാരത്തിൽ എത്തിക്കാൻ സംവിധായകനും, അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.  കലാസംവിധാനവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പാട്ടുകളും നിലവാരം പുലർത്തിയപ്പോൾ, പാട്ടുകൾ പലപ്പോഴും ചിത്രത്തോട് ചേർന്നുപോകുന്നില്ല എന്നു പറയാം.

പതിവ് സന്തോഷ് ശിവൻ ചിത്രങ്ങൾ പോലെ ദൃശ്യങ്ങളുടെ ഭംഗി അതിനുള്ളതിലും കൂടുതുലായി പ്രേക്ഷകരിലെത്തിച്ച ഛായഗ്രാഹകർ(സന്തോഷ് ശിവനും അഞ്ജലി ശുക്ലയും) തന്നെയാണ് ഇവിടെയും സ്കോർ ചെയ്തിരിക്കുന്നത്.  സന്തോഷ് ശിവന്റെ ക്യാമറയിലൂടെ പുറത്തുവരുമ്പോൾ ചെളിക്കുവരെ എന്തഴക്!!

വിടവുകൾ കാണിക്കാൻ മാത്രമായി എന്തിനായിരിന്നു വിദ്യാബാലൻ!!

ചുരുക്കത്തിൽ ഇപ്പോൾ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം എന്ന വിശേഷണത്തിലൊതുങ്ങും സന്തോഷ് ശിവന്റെ ഉറുമി. ഈ സാങ്കേതികത്തികവ് തിരക്കഥയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ചുപോകുന്നു. പക്ഷെ ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.

Sunday, January 9, 2011

പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്


പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.

ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീ‍കരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.

താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!

കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.

മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

ബാക്കി കണ്ട് അനുഭവിക്കൂ...

Verdict: Very Good

Friday, December 17, 2010

IFFK 2010: സിനിമാക്കാഴ്ചകള്‍


അങ്ങനെ കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശീല വീഴുകയായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമപ്രേമികളും സിനിമ പ്രവര്‍ത്തകരും അനന്തപുരിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 8 ദിനങ്ങള്‍, 83 രാജ്യങ്ങളില്‍ നിന്നും 207 ചിത്രങ്ങള്‍. തോളില്‍ സഞ്ചിയും കഴുത്തില്‍ ഡെലിഗേറ്റ് പാസുമായി സിനിമയ്ക്കു പിറകേ സിനിമയ്ക്കായി ഓടിയ ഓട്ടവും കണ്ടു തീര്‍ത്ത സിനിമകള്‍ പകര്‍ന്നു തന്ന ദൃശ്യാനുഭവവും എല്ലാം എല്ലാം ഇനി ഓര്‍മ്മകള്‍.

കണ്ട സിനിമകള്‍ 20 എണ്ണം...

മത്സര വിഭാഗം
-----------------
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക മേഖലകളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരിന്നു പ്രദര്‍ശിപ്പിച്ചത്. അതില്‍ കാണാന്‍ കഴിഞ്ഞത് 4 എണ്ണം മാത്രം (മത്സര വിഭാഗത്തിലുണ്ടായിരുന്ന 2 മലയാള ചിത്രങ്ങളും ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചിത്രവും മുന്‍പ് കണ്ടിരിന്നു. അത് കൂടി കൂട്ടിയാല്‍ 7 മത്സരചിത്രങ്ങള്‍ കണ്ടു എന്നു പറയാം)

ബെല്‍മ ബസ്  സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ സെഫീര്‍ കൂട്ടത്തില്‍ മികച്ചു നിന്നു. ഫ്രെയിമുകളുടെ സൌന്ദര്യവും, ദൃശ്യങ്ങളുടെ ബുദ്ധിപരമായ കോര്‍ത്തിണക്കലും, സംഭാഷണത്തിലെ മിതത്വവും കൊണ്ട് നല്ലൊരു സിനിമ അനുഭവം പകര്‍ന്നു തരുന്ന സെഫീര്‍ തന്നെയാണ് മേളയിലെ എന്റെ ഇഷ്ട ചിത്രം. റേറ്റിങ്ങ്: വളരെ നല്ലത്

തിരുവനന്തപുരം മേളയിലെ പതിവ് പലായന ചിത്രങ്ങളുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം. ലാറ്റിന്‍ ചിത്രങ്ങളുടെ സ്ഥിരം രീതികള്‍ പിന്തുടരുന്ന ക്യാമറാ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. കൊളംബിയിലെ ആഭ്യന്തര കലാപം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അന്നാട്ടിലെ ഭൂപ്രകൃതിയുടെ സൌന്ദര്യം കാണുവാന്‍ സാധിക്കും. റേറ്റിങ്ങ്: ശരാശരിക്കു മുകളില്‍

ഇറാനിയന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പും 2009 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും നടക്കുന്ന സമയത്ത് അവിടെയുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്ന ചിത്രം. റേറ്റിങ്ങ്: ശരാശരി

ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട് ആണ് മത്സര വിഭാഗത്തിലെ മറ്റൊരു നല്ല ചിത്രം. സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും കഥയാണിത്. അതില്‍ സ്വതന്ത്രയാവാന്‍ കൊതിയ്ക്കുന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. റേറ്റിങ്ങ്: നല്ലത്

മത്സരേതര വിഭാഗം
----------------------

മത്സരേതര വിഭാഗത്തില്‍ കണ്ട നല്ല ചിത്രങ്ങള്‍

1) ബ്യൂട്ടിഫുള്‍ (അലെക്സാണ്ട്രോ ഇനാരിട്ടോ/മെക്സിക്കോ)
കാനില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജാവിയര്‍ ബേര്‍ഡത്തിന്റെ പ്രകടനവും ആഖ്യാന രീതിയും കൊണ്ട് നല്ലതെന്നു പറയാവുന്ന ചിത്രം

2) മാര്‍ത്ത (മെക്സിക്കോ)
ശരാ‍ശരിയ്ക്ക് താഴെയെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം

3) സരാട്ടന്‍ ‍(കിര്‍ഗിസ്ഥാന്‍)
ആക്ഷേപഹാസ്യവും ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുംകൊണ്ട് ശ്രദ്ധേയമായ ചിത്രം. ശരാശരിക്കു മുകളില്‍‍.

4) സൈലന്റ് സോള്‍ (റഷ്യ)
ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രം.

5) ലൈറ്റ് തീഫ് (കിര്‍ഗിസ്ഥാന്‍)
ശരാശരിക്കു താഴെയാണിതിന് സ്ഥാനം. എന്നാലും ഒന്ന് കാണുന്നതില്‍ തെറ്റില്ല.

6) ഡോട്ടര്‍ ഇന്‍ ലോ (കസക്കിസ്ഥാന്‍)
ചില രോദനങ്ങളും അലര്‍ച്ചയും ഒഴിവാക്കിയാല്‍ ഒരു നിശബ്ദചിത്രം. സിനിമയ്ക്ക് പ്രേക്ഷകനോട് സംവേദിക്കാന്‍ ഭാഷയോ സംഭാഷണമോ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു ദൃശ്യ ചിത്രം. ഒരു നല്ല ചിത്രം.

7) ലണ്ടന്‍ റിവര്‍ (ഫ്രാന്‍സ്/ഇംഗ്ലണ്ട്)
ലണ്ടന്‍ സ്ഫോടനത്തിനു ശേഷം കാണാതായ മക്കളെ അന്വേഷിച്ച് ലണ്ടനിലെത്തിയ ഒരു ഇംഗ്ലീഷ് വനിതയുടെയും, ഒരു ആഫ്രിക്കക്കാരന്റെയും കഥ പറയുന്ന ചിത്രത്തില്‍. വര്‍ഗ്ഗീയതയും മനുഷ്യത്വവും തീവ്രവാദവും വംശവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മികച്ച കാസ്റ്റിങ്ങ് കൊണ്ടും സോതുകി കയാട്ടെയുടെ ദൈന്യം നിറഞ്ഞ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടും നല്ലതെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ലണ്ടന്‍ റിവര്‍.

8) സ്ടെയിഞ്ച് കെയ്സ് ഓഫ് അഞ്ചേലിക്ക (പോര്‍ച്ചുഗല്‍)
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവേല്‍ ഓലിവ്യേറ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണ ഏറ്റവും വെറുപ്പിച്ച സിനിമ. കൂടുതല്‍ പറയാന്‍ ഒന്നും മനസിലായില്ല.

9) സെര്‍ട്ടിഫൈഡ് കോപ്പി (ഫ്രാന്‍സ്)
അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഈ ചിത്രം സംഭാഷണങ്ങളുടെ അതിപ്രസരമാണെങ്കിലും മികച്ച സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ്. ശരാശരിയില്‍ നിര്‍ത്താം.

10) അഡോപ്റ്റഡ് സണ്‍ (കിര്‍ഗിസ്ഥാന്‍)
നിറങ്ങളുടെയും ബ്ലാക്ക് ആന്റ് വൈറ്റിന്റെയും ഒരു സന്നിവേശം. ശരാശരിക്ക് മുകളില്‍

11) ലിറ്റില്‍ റോസ് (പോളണ്ട്)
1968ലെ പോളണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ/ത്രികോണ പ്രണയ ചിത്രം. ശരാശരി.

12) ഡോസണ്‍ ഐലന്റ് 10 (ചിലി)
ചിലിയില്‍ അല്ലെന്റയുടെ ഭരണകൂടത്തിലുണ്ടായിരുന്നവരെ പട്ടാള ഭരണകൂടം തടവില്‍ വെച്ചിരുന്ന ഡോസണ്‍ ദ്വീപിലെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡൊകു-ഫിക്ഷന്‍. ശരാശരിക്കു മുകളില്‍

13) ലൈറ്റ് ഇന്‍ ഡാര്‍ക്ക്നെസ്: റിട്ടേണ്‍ ഓഫ് ഏ റെഡ് ലൈറ്റ് ബാന്റിറ്റ് (ബ്രസീല്‍)
അരാജകത്വം നിറഞ്ഞ ഒരു രാഷ്ട്രീയ ചിത്രം.

14) ഐ ആം കലാം (ഇന്ത്യ)
കലാമിന്റെ പ്രസംഗം കേട്ട് പ്രചോദനമുള്‍ക്കൊണ്ട ഒരു ബാലന്റെ കഥ. അവസാന ഭാഗങ്ങളിലെ അസ്വാഭാവികത മൂലം ശരാശരി മാത്രമായി കണക്കാക്കാവുന്ന ചിത്രം.

15) അങ്കിള്‍ ബൂണ്മി ഹൂ ക്യാന്‍ റീക്കോള്‍ ഹിസ് പാസ്റ്റ് ലൈഫ് (തായ് ലണ്ട്)
2010 കാനില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം രണ്ടാമതൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്.

16) ജോയ് (ഹോളണ്ട്)
ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ജോയ് എന്ന പെണ്‍കുട്ടിയുടെ യൌവനവും അമ്മയേ തേടിയുള്ള യാത്രയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ചിത്രം.

നല്ലതെന്ന് പറയാവുന്ന ചിത്രങ്ങള്‍  ഇത്തവണ നന്നേ കുറവായിരുന്നു എന്ന പൊതുഭാഷ്യം എനിക്കും ശരിവെയ്ക്കാന്‍ തോന്നുന്നു. കണ്ടതില്‍ മിക്കസിനിമകളും ശരാശരിക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഒരു കാഴ്ചയാണ് ഇത്തവണ ഉണ്ടായിരുന്നത്. കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.